ലക്‌നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി(63) തടവിലിരിക്കെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മുഖ്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
അൻസാരിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ ഗുണ്ടാസംഘത്തിലെ ആളുകൾ സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചിലയിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎൽഎ ആയിട്ടുള്ള അൻസാരി 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റമാണ്. കോൺഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നാലിൽ മൂന്നും നേടി ബിജെപി കൂറ്റൻ വിജയം നേടും ; വിദേശ മാധ്യമ സർവേഫലം പുറത്ത്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും
ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…
ഇൻഡോർ : കോൺഗ്രസിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് തങ്ങളുടെ പാർട്ടിയുടെ തെറ്റല്ല.…
വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ്…