പ്രധാനമന്ത്രി നരേന്ദ്രമോദി
മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഈ പദ്ധതികളെക്കുറിച്ച് അദ്ദേഹം വാചാലനായത്. മുസ്‌ലിം സ്ത്രീകളുടെ ജീവിതം നരക തുല്യമാക്കിയിരുന്ന മുത്തലാഖിനെതിരെ നിയമം നടപ്പാക്കിയതും ഹജ്ജ് ക്വാട്ടയിലുണ്ടായ വർധനവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെ സമയം കഴിഞ്ഞ കോൺഗ്രസ് സർക്കാരുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. മുസ്‌ലിംങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും അവരുമായി സഖ്യത്തിലേര്‍പ്പെട്ടവരും രാജ്യത്തെ പൗരന്മാരുടെ സ്വത്തില്‍ കണ്ണുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു. എന്നാൽ എൻഡിഎ സർക്കാർ അതിനെതിരേ നിയമം കൊണ്ടുവന്ന് അവരുടെ ജീവിതം സുരക്ഷിതമാക്കി. നേരത്തേ ഹജ്ജ് ക്വാട്ട കുറവായതിനാല്‍ തര്‍ക്കങ്ങളും കൈക്കൂലിയും പതിവായിരുന്നു. സ്വാധീനമുള്ളവര്‍ക്ക് മാത്രമേ ഹജ്ജിന് പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. മുസ്‌ലിം സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും വേണ്ടി ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ സൗദി രാജകുമാരനോട് അഭ്യര്‍ഥിച്ചു. ഇന്ന് ഹജ്ജ് ക്വാട്ട വര്‍ധിക്കുക മാത്രമല്ല വിസ നിയമങ്ങളും എളുപ്പത്തിലായി.
നേരത്തേ മുസ്ലിം അമ്മമാര്‍ക്കും സഹോദരികള്‍ക്കും തനിച്ച് ഹജ്ജിന് പോകാന്‍ സാധിക്കില്ലായിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ മെഹ്‌റം കൂടെയില്ലാതെ ഹജ്ജിന് പോകാന്‍ അനുവാദം നല്‍കി. ഹജ്ജിന് പോകുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട സഹോദരിമാരുടെ അനുഗ്രഹം എനിക്ക് ലഭിച്ചു
കോണ്‍ഗ്രസും അവരുമായി സഖ്യത്തിലേര്‍പ്പെട്ടവരും രാജ്യത്തെ പൗരന്മാരുടെ സ്വത്തില്‍ കണ്ണുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നതിങ്ങനെയാണ്. സ്വര്‍ണം സ്ത്രീകള്‍ക്ക് ആഭരണങ്ങളായി ധരിക്കാന്‍ മാത്രമല്ല, അത് സത്രീധനമാണ്. നിയമപ്രകാരമുള്ള സംരക്ഷണവുമുണ്ട്. നിയമം ഭേദഗതി ചെയ്ത് അവര്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തും താലിയും തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്
ശമ്പളം വാങ്ങുന്നവരില്‍ സര്‍വേ നടത്തി അവര്‍ എത്ര ലാഭിക്കുന്നുണ്ടെന്ന് കണ്ടെത്തുകയാണ് കോണ്‍ഗ്രസിന് വേണ്ടത്. വാഹനങ്ങളും ഭൂമിയുമുള്‍പ്പെടെ അന്വേഷിക്കും. കോണ്‍ഗ്രസ് സ്വത്ത് കണ്ടുകെട്ടി വിതരണം ചെയ്യും .ഗ്രാമത്തിലും നഗരത്തിലുമുള്ള നിങ്ങളുടെ പിതൃഭവനങ്ങള്‍ തട്ടിയെടുത്ത് ഇല്ലാത്തവര്‍ക്ക് നല്‍കും. ഇതാണ് കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് ചിന്ത. കോണ്‍ഗ്രസിനും ഇൻഡി മുന്നണിക്കും അത് ഇവിടെ നടപ്പിലാക്കുകയാണ് വേണ്ടത്. നിങ്ങളുടെ സ്വത്തുക്കള്‍ സുരക്ഷിതമായിരിക്കില്ല.- നരേന്ദ്ര മോദി പറഞ്ഞു.
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…