മഹാരാഷ്ട്ര: കവി സമ്മേളനത്തിനായി പൂനെയില്‍ എത്തിയ മന്ത്രി ജി സുധാകരന്‍ ഹിന്ദുസംഘടനകളുടെ പ്രതിഷധം മൂലം പരിപാടിയില്‍ പങ്കെടുക്കാനാകാതെ മടങ്ങി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി എത്തിയത്.
പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനായി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ച് പരിപാടി സ്ഥലത്തേക്ക് കൂട്ടി കൊണ്ടുവന്നെങ്കിലും പ്രതിഷേധകര്‍ അവിടെ ധര്‍ണ്ണയുമായി രംഗതെത്തുകയായിരുന്നു.
തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്തു നിന്നും പരിപാടി നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റിയെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നത് കണക്കാക്കി പരിപാടി സംഘാടകര്‍ പിന്നീട് റദ്ദാക്കി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…