തമിഴ്‌നാട്: തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയെ ബന്ധുവും ഒമ്പത് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. കേസില്‍ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള ഏഴ് പേര്‍ക്കായി ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടി സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പെൺകുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ ബന്ധുവിന്‍റെ മകനാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പീഡനം നടന്നത്. ബന്ധുവിനെ കൂടാതെ ഒമ്പത് സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ ടീച്ചര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനേയും പിന്നീട് വിദ്യാഭ്യാസ വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ മണ്ടിയമ്പാക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വില്ലുപുരം ഓള്‍ വിമന്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ