തമിഴ്‌നാട്: തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയെ ബന്ധുവും ഒമ്പത് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. കേസില്‍ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള ഏഴ് പേര്‍ക്കായി ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടി സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പെൺകുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ ബന്ധുവിന്‍റെ മകനാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പീഡനം നടന്നത്. ബന്ധുവിനെ കൂടാതെ ഒമ്പത് സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ ടീച്ചര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനേയും പിന്നീട് വിദ്യാഭ്യാസ വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ മണ്ടിയമ്പാക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വില്ലുപുരം ഓള്‍ വിമന്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.