ഇസ്‌ലാമാബാദ് : സമൂഹ മാദ്ധ്യമത്തിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ നട്ടംതിരിയുന്ന പാകിസ്ഥാനിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ഒരു പാകിസ്ഥാനി പരാതി പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നെങ്കിൽ പാകിസ്ഥാനികൾക്കും ന്യായമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
‘പാകിസ്ഥാൻ സേ സിന്ദാ ഭാഗോ ചാഹേ ഇന്ത്യ ചലേ ജാവോ’ എന്ന മുദ്രാവാക്യം തെരുവിൽ ഉയരുന്നത് എന്തുകൊണ്ടാണെന്ന് മുൻ മാദ്ധ്യമ പ്രവർത്തകയായ സന അംജാബ് ഒരു നാട്ടുകാരനോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഈ നാട്ടിൽ താൻ ജനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണെന്ന് യുവാവ് നിരാശയോടെ പ്രതികരിക്കുന്നു. .
പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വിഭജിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. എങ്കിൽ ഞങ്ങൾ തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കും, കോഴിയിറച്ചി 150 രൂപയ്ക്കും വാങ്ങുമായിരുന്നു യുവാവ് പറയുന്നു.
നമുക്ക് ഒരു ഇസ്ലാമിസ്റ്റ് രാഷ്ട്രം ലഭിച്ചത് എന്തൊരു നിർഭാഗ്യകരമാണെന്ന് ഞാൻ തിരിച്ചറിയുന്നു, ഇസ്ലാമിക് രാജ്യത്തിനായി വിഭജനം നടന്നുവെങ്കിലും രാജ്യത്ത് ഇസ്ലാം മതം സ്ഥാപിക്കുന്ന കാര്യം ഭരണാധികാരികൾ മറന്നു പോയെന്ന് യുവാവ് കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയല്ലാതെ മറ്റാരും പാകിസ്ഥാൻ ഭരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇയാൾ പറഞ്ഞു.
മോദി നമ്മുടെ നേതാക്കളെക്കാൾ വളരെ മികച്ചവനാണ്, അദ്ദേഹത്തിന്റെ ആളുകൾ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. നമുക്ക് നരേന്ദ്രമോദിയുണ്ടെങ്കിൽ നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാനെയോ പാകിസ്ഥാൻ ജനതയ്ക്ക് ആവശ്യമില്ല, മുഷറഫിനെപ്പോലും. ഞങ്ങൾക്ക് വേണ്ടത് പ്രധാനമന്ത്രി മോദിയെ മാത്രമാണ്, കാരണം അദ്ദേഹത്തിന് മാത്രമേ രാജ്യത്തെ എല്ലാ പ്രശ്നങ്ങളെയും നേരിടാൻ കഴിയൂ. ഇന്ത്യ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, എന്നാൽ പാകിസ്ഥാൻ ഒരിടത്തുമില്ല, മോദിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മോദി വലിയ മനുഷ്യനാണ്. ഇന്ത്യക്കാർക്ക് അദ്ദേഹം മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നു. രാത്രിയിൽ നിങ്ങളുടെ കുട്ടികൾക്ക് വിശന്ന വയറുമായി കിടന്നുറങ്ങേണ്ടി വരുമ്പോൾ നിങ്ങൾ ജനിച്ച രാജ്യത്തെ വെറുക്കാൻ ആരംഭിക്കും. ഞങ്ങൾ അത്തരത്തിലുള്ള അവസ്ഥയിലൂടെയാണ് കടന്നു പോവുകയാണ്. മോദിയെ നമുക്ക് നൽകാനും അദ്ദേഹം നമ്മുടെ രാജ്യം ഭരിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നു, യുവാവ് പറഞ്ഞു നിർത്തുന്നു.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution