Kerala

‘ഭരണപക്ഷ എംഎൽഎ ജനീഷിന്റേത് നാടകം’; ‘കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്ത് കൊണ്ടുവന്നത്’ കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പ് ചാറ്റുകള്‍ പുറത്ത്

പത്തനംതിട്ട : എംഎൽഎ ജനീഷിന്റേത് നാടകമെന്നാരോപിക്കുന്ന കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിന് വിവാദത്തിലായ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വാട്സാപ് ചാറ്റുകള്‍ പുറത്ത്. 136 അംഗങ്ങളുള്ള ജീവനക്കാരുടെ ഗ്രൂപ്പിലിട്ട പോസ്റ്റാണ് പുറത്തായത്.കൂട്ട അവധിയെത്തുടർന്ന് കഷ്ടത അനുഭവിച്ച കാലിന് സ്വാധീനമില്ലാത്ത വൃദ്ധന്റെ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.ഇത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു . എന്നാൽ കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്ത് കൊണ്ടുവന്നെന്നാണ് ഗ്രൂപ്പിലെ ആരോപണം. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാറാണ് എംഎല്‍എയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്.

‘‘എംഎൽഎ മുൻകൂട്ടി തയാറാക്കിയ നാടകമാണ് താലൂക്ക് ഓഫിസിൽ അരങ്ങേറിയത്. അതിൽ എംഎൽഎ നിറഞ്ഞാടി. ഒരു എംഎൽഎയ്ക്ക് താലൂക്ക് ഓഫിസിൽ കയറി അറ്റൻഡൻസ് റജിസ്റ്ററും ലീവ് ആപ്ലിക്കേഷനും പരിശോധിക്കാൻ അധികാരമുണ്ടോ? ജില്ലാ കലക്ടറുടെ നിർദേശപ്രകാരം എത്തിയ എഡിഎമ്മിന് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. ആരും ഓഫിസിൽനിന്ന് മുങ്ങി യാത്രയ്ക്കു പോയതല്ല. എല്ലാവരും അവധിയെടുത്ത ശേഷമാണ് പോയത്.

കാലു വയ്യാത്ത ഒരാളെ കാശു കൊടുത്തു വിളിച്ചു വരുത്തി. ക്രച്ചസ് വേണമെന്നുള്ളതാണ് അയാളുടെ ആവശ്യം. അതിനായി അയാൾ മൂന്ന് ആഴ്ചയായി താലൂക്ക് ഓഫിസിൽ കയറി ഇറങ്ങുന്നു പോലും. ഇത് കേട്ടാൽ തന്നെ തട്ടിപ്പാന്ന് മനസ്സിലാകുമല്ലോ. അയാൾ പിന്നെയുംപിന്നെയും ഒരു കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ എംഎൽഎ പറഞ്ഞിട്ടൊന്നുമല്ല വന്നത് കേട്ടോ എന്ന്. ഇപ്പോൾ സംഗതി എല്ലാവർക്കും വ്യക്തമായല്ലോ’’– വാട്സാപ് ചാറ്റ് നീളുന്നു.

അതെ സമയം കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഘം ഇന്ന് പുലർച്ചെയോടെ മടങ്ങിയെത്തി. ഓഫിസിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം വാഹനങ്ങൾ എടുക്കാതെ, വിനോദയാത്ര പോയ ബസിൽ തന്നെയാണ് ജീവനക്കാർ വീടുകളിലെത്തിയത്.

വിനോദയാത്ര ക്വാറി ഉടമ സ്പോൺസർ ചെയ്തതെന്ന ആരോപണങ്ങളെ തള്ളി വിനോദ യാത്ര ഒരുക്കിയ ട്രാവൽസ് മാനേജർ രംഗത്തെത്തി. ഡ്രൈവർ മുഖേനയാണ് ബുക്കിങ് വന്നതെന്നും . ഞായറാഴ്ച പോകാനിരുന്ന യാത്ര ബസ് ലഭ്യത കുറവായതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നും ട്രാവൽസ് മാനേജർ പറഞ്ഞു. കൂട്ട അവധിയിൽ ജില്ലാ കലക്ടർ ബുധനാഴ്ചയ്‍ക്കകം റിപ്പോർട്ട് സമർപ്പിച്ചേക്കും. തഹസിൽദാരോട് ജില്ലാ കലക്ടർ വിശദീകരണം തേടിയിട്ടുണ്ട് .

Anandhu Ajitha

Recent Posts

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

2 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

5 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

5 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

5 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

5 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

23 hours ago