പറ്റ്‌ന : സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മദ്യക്കുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക, കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ പദ്ധതിയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്.
ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഓരോ വർഷവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന്റെ അളവ് വലുതാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന കുപ്പികൾ പൊടിച്ച് കളയുകയാണ് പതിവ് രീതി. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറുന്നത്.
ഇതിനിടെ സംസ്ഥാനത്തെ നിരവധി സ്ത്രീകൾക്ക് വള നിർമാണത്തിൽ പരിശീലനം നൽകി. അതിന് പുറമെ ഗ്ലാസ് നിർമ്മാണത്തിനും തൊഴിലാളികൾക്ക് പരിശീലനം നൽകി വരികയാണ്. 2016 ഏപ്രിൽ മാസത്തിലാണ് ബിഹാറിൽ മദ്യം നിരോധിച്ചത്. 3.8 7 ലക്ഷം ലിറ്റർ മദ്യമാണ് ഈ വർഷം ഇതുവരെ മാത്രം പിടിച്ചെടുത്തത്. ഇതിൽ 8.15 ലക്ഷം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റർ തദ്ദേശീയമായി നിർമ്മിച്ച മദ്യവും ആയിരുന്നു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…