തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ ഫോണിന്റെ ഉദ്ഘാടനച്ചടങ്ങിനു മാത്രം സർക്കാർ ചെലവിടുന്നത് 4.35 കോടി രൂപയാണു സർക്കാർ ചെലവിടുന്നതെന്നും ഇതു ധൂർത്താണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.
“നിയമസഭയിലെ ഹാളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനാണ് ഇത്രയും ധൂർത്ത്. ഒന്നുമാകാതെ ഒരു വട്ടം കെ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. ഇത്തവണ വീണ്ടും ഉദ്ഘാടനം ചെയ്യുമ്പോഴും പദ്ധതി ഒന്നുമായിട്ടില്ല. 8 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ടവർക്കും 30000 സർക്കാർ ഓഫിസുകൾക്കും കണക്ഷൻ കൊടുക്കുമെന്നാണു പറഞ്ഞത്. ഇപ്പോൾ പറയുന്നതു 14000 പേർക്കു കൊടുക്കുമെന്നാണ്. അതുപോലും സാധിക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. ഇതു പദ്ധതിയോടുള്ള എതിർപ്പല്ല. പദ്ധതിയിലെ അഴിമതിയാണു കാരണം. അഴിമതി ക്യാമറയിലെ അതേ കമ്പനികൾ കെ ഫോണിലും ഉൾപ്പെട്ടിട്ടുണ്ട്. ക്യാമറാ ഇടപാടിൽ നിയമനടപടി സ്വീകരിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു” – വി.ഡി.സതീശൻ പറഞ്ഞു.
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…