തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജനരോഷം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്. ഇന്ന് വൈകിട്ട് ഗവർണർ മാനന്തവാടിയിലേക്ക് പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കും. മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംമന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ലയിൽ എത്തുകയോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണുകയോ ചെയ്തിട്ടില്ല. ഇതിൽ വിമർശനം ഉയരുന്നതിനിടെയാണ് ആശ്വാസമായി ഗവർണർ എത്തുന്നത്.
പുൽപ്പള്ളിയിലാകും ഗവർണർ ആദ്യം എത്തുക. പാക്കം സ്വദേശി പോളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. ഇതിന് ശേഷം കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തും. പിന്നീട് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീടുകളിലും അദ്ദേഹം എത്തും. ഇതിനെല്ലാം ശേഷം അദ്ദേഹം മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പോളിന്റെ മരണത്തിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപത രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്.
അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…
ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…
കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…
ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…