തിരുവനന്തപുരം:കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്ന പ്രവൃത്തി പുരോഗതിയിലാ ണെന്നും, സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേരത്തിന്റെ വിപണി വില അടിസ്ഥാന വിലയെക്കാള്‍ കുറവുള്ള ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ജില്ലകളില്‍ 53 സെന്ററുകളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരഫെഡിന്റെയും വി എഫ് പി സി കെ യുടെയും നേതൃത്വത്തിലാണ് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം നടത്തുന്നതെന്നും സംഭരണം ആരംഭിച്ച് ഒരാഴ്ചക്കകം തന്നെ 206 മെട്രിക് ടണ്‍ പച്ചതേങ്ങ സംഭരിച്ചു കഴിഞ്ഞതായും ആയതിലേക്കായുള്ള 66 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.
കിലോഗ്രാമിന് 32 രൂപ നിരക്കില്‍ സംഭരിക്കുന്ന തേങ്ങയുടെ വില നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം, പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ക്ക് സമയബന്ധിതമായി തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷിഡയറക്ടറേയും, കൊപ്രസംഭരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചതേങ്ങ സംഭരണം ഊര്‍ജ്ജിതമാക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…