മുസ്ലിം ആണെങ്കിൽ എറണാകുളത്ത് വീട് വാടകയ്‌ക്ക് ലഭിക്കില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്നത്. മുസ്ലിം ആണെങ്കിൽ മറ്റ് മതസ്ഥർ വീട് നിരസിക്കുന്നു എന്ന തരത്തിലുള്ള എഴുത്തുകൾ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് മതസ്ഥരിൽ നിന്നും ഇസ്ലാം മത വിശ്വാസികൾ വിവേചനം നേരിടുന്നു എന്ന് വരുത്തി തീർത്ത് വിശ്വാസികളെയെല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തരം എഴുത്തുകൾക്ക് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാരണത്തിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 18 വർഷമായി നടൻ ഹരീഷ് പേരടി ജീവിക്കുന്ന നഗരമാണ് എറണാകുളം. ഫേസ്ബുക്കിലൂടെയാണ് താരം വിമർശിച്ചിരിക്കുന്നത്.
കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം എറണാകുളമെന്നാണ് ഹരീഷ് പേരടി പറയുന്നത്. കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്. ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഹരീഷ് പേരടി പറയുന്നു. കാരണം കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയതെന്നും ഹരീഷ് പേരടി തുറന്നടിച്ചു. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ ഇത്രയും ചെയ്യതാൽ മതി. എറണാകുളം മാർക്കറ്റിൽ നിന്നോ, സിപിഎമ്മിന്റെയോ, കോൺഗ്രസ് പാർട്ടിയുടെയോ, ബിജെപിയുടെയോ ജില്ലാ കമ്മറ്റി ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക. നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും. അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ. ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ. എറണാകുളം എത്ര കൊക്കുകളെ കണ്ടതാ എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുംകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. അതേസമയം, കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്‌ലിം പേരുള്ളതിനാൽ വീട് നിഷേധിച്ച ദുരനുഭവമായിരുന്നു പി.വി. ഷാജികുമാര്‍ പങ്കുവെച്ചിരുന്നത്. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചുവെന്നും, മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നുമാണ് ഓണര്‍ പറഞ്ഞന്നുമായിരുന്നു ഷാജികുമര്‍ എഴുതിയിരുന്നത്.
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…