വയനാട്: കൽപ്പറ്റയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നെയ്ക്കുപ്പയിലും പൂതാടിയിലും വീടുകള്‍ തകര്‍ന്നു. പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നെയ്‌ക്കുപ്പ ഗീതാ കുഞ്ഞിരാമന്റെ ഷീറ്റ് മേഞ്ഞ വീട് ഇന്നലെ രാവിലെ ആറിനാണ് കനത്ത കാറ്റിലും മഴയിലും നശിച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു.
കൽപ്പറ്റ 22-ാം വാര്‍ഡ് കുന്നത്ത് കുഴി ശശിയുടെ ഓടിട്ട വീട് വ്യാഴാഴ്‌ച രാത്രി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 10 ലക്ഷം രൂപയുടെ നാശമുണ്ടായി. അതേസമയം ജില്ലയിൽ ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. വെള്ളിയാഴ്ച രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറില്‍ 44.9 മില്ലി മീറ്റര്‍ മഴയാണ് പെയ്‌തത്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…
ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…
കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…