ദില്ലി :പുതുതായി പാർട്ടിയിൽ ചേർന്ന കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി ബിജെപി. ഹിമാചൽപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇവരെ സ്ഥാനാർത്ഥികളാക്കി ബിജെപി പട്ടിക പുറപ്പെടുവിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ആറ് മുൻ എംഎൽഎമാരാണ് മത്സരിക്കുന്നത്.
ഈ നേതാക്കൾ കോൺഗ്രസ് വിട്ടതിനെ തുടർന്ന് ഒഴിവുവന്ന ആറ് മണ്ഡലങ്ങളിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എംഎൽഎമാരായ സുധീർ ശർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദച്ച് ലക്ഷൺപാൽ, ചേതന്യ ശർമ്മ, ദേവേന്ദർ കുമാർ ഭുട്ടോ എന്നിവരാണ് കോൺഗ്രസ് വിട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത ഇവരെ അയോഗ്യരാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.
സുധീർ ശർമ്മ ധർമ്മശായിൽ മത്സരിക്കും. ലഹൗലിൽ നിന്നും രവി താക്കൂറും, സുജൻപൂരിൽ നിന്നും രജീന്ദർ റാണയും ജനവിധി തേടും. ബർസാറിൽ നിന്നും ഇന്ദർദത്ത് മത്സരിക്കും. ഗാഗ്രെറ്റിലാണ് ചൈതന്യ ശർമ്മ മത്സരിക്കുക. കുട്‌ലെഹാറിൽ നിന്നും രവീന്ദർ കുമാറും മത്സരിക്കും.
ഹിമാചൽ പ്രദേശിന് പുറമേ ഗുജറാത്ത്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയും നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…