സി പി എമ്മിനും കോൺഗ്രസ്സിനും ഇനി ഒരു കിട്ടാക്കനിയാകും തൃശ്ശൂർ എന്ന് അവർക്കുതന്നെ മനസിലായിട്ടുണ്ട് അതിന്റെ കൂടെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി ആയപ്പോൾ അടിമുടി വിറച്ചിരിക്കുകയാണ് കോൺഗ്രസ്സും സി പി എമ്മും
സുരേഷ് ഗോപിപ്പേടിയില്‍ സ്വയം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് ഇടതു -കോണ്‍ഗ്രസ് ‘സ്ഥാനാര്‍ത്ഥികള്‍’. കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ ടി.എന്‍ പ്രതാപനു വേണ്ടിയും മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ്.സുനില്‍കുമാറിന് വേണ്ടിയും ചുമരെഴുത്തുകളും പോസ്റ്റര്‍ പ്രചരണവും തുടങ്ങിയതാണ് കൗതുകവുംവിവാദവുമാകുന്നത്.
തൃശ്ശൂരിൽ ‘സ്ഥാനാര്‍ത്ഥി’ സുരേഷ് ഗോപിയാകുമെന്നും ജനപിന്തുണയില്‍ സുരേഷ് ഗോപി ബഹുദൂരം മുന്നിലാണെന്നുമുള്ള പേടിയാണ് സ്വയം ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനവും പ്രചരണവുമായി രംഗത്തെത്താന്‍ ഇവരെപ്രേരിപ്പിക്കുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മതില്‍ എഴുതരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞെങ്കിലും ടി.എന്‍. പ്രതാപന് വേണ്ടി വെങ്കിടങ്ങ്, മുല്ലശ്ശേരി, ചൂണ്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാര്‍ട്ടിയിലും യുഡിഎഫിലും തര്‍ക്കത്തിന് ഇടയാക്കിയിട്ടുമുണ്ട്.
തൃശൂരില്‍ മത്സരിക്കാന്‍ വി.ടി.ബല്‍റാം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് തടയാനും പ്രതാപന്‍ ലക്ഷ്യമിടുന്നു. ചുമരെഴുതരുതെന്ന് പറഞ്ഞിട്ടും അണികള്‍ കേള്‍ക്കുന്നില്ല എന്നാണ് പ്രതാപന്റെ ന്യായീകരണം. ചുമരെഴുതരുതെന്ന് പറഞ്ഞിട്ട് കേള്‍ക്കാത്ത അണികള്‍ വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന് മന്ത്രി കെ.രാജന്‍ പ്രതാപനെ പരിഹസിച്ചു.
എന്നാല്‍ രാജന്റെ പാര്‍ട്ടിയിലും ഇതുതന്നെയാണ് അവസ്ഥ. വി. എസ്.സുനില്‍കുമാറിന് വേണ്ടി ഇന്നലെ വ്യാപകമായി സോഷ്യല്‍ മീഡിയ യില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുനില്‍കുമാറിനെ ‘സ്ഥാനാര്‍ഥി’യാക്കാന്‍ സിപിഐയോ ഇടതുമുന്നണിയോ തീരുമാനിച്ചിട്ടില്ല എന്നാണ് നേതൃത്വം പറയുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അതിന് മുന്‍പ് പ്രചാരണം നടത്തരുതെന്ന് അണികളോട് പറഞ്ഞിട്ടുണ്ട്. എന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വരവും സുരേഷ് ഗോപിയുടെ ജനസേവന പ്രവര്‍ത്തനങ്ങളും വോട്ടായി മാറും എന്ന പേടിയാണ് ഇരുവരെയും ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനത്തിനു മുന്‍പ് പ്രചരണം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ക്രിസ്ത്യന്‍സഭാ നേതൃത്വവുമായി സുരേഷ്‌ഗോപിക്കുള്ള അടുപ്പവും ഇവര്‍ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചില്ലെങ്കില്‍പ്പോലും സുരേഷ് ഗോപി ജനമനസില്‍ ഇടം നേടുന്നുവെന്ന ഭയമാണ് ‘സ്ഥാനാര്‍ത്ഥി’കളുടെ പ്രചരണത്തിന് പിന്നില്‍
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…