പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതി മരണപ്പെട്ട സംഭവത്തില്‍ പാലക്കാടിലെ ആശുപത്രി അധികൃതരുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ആശുപത്രിക്കാര്‍ ചികിത്സയുടെ വിവരങ്ങള്‍ മുന്‍കൂട്ടി കൃത്യമായി അറിയിച്ചില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ആശുപത്രി വിശദീകരണം പച്ചക്കള്ളം എന്നാണ് ഐശ്വര്യയുടെ ഭര്‍ത്താവ്ചി രഞ്ജിത്ത് പറയുന്നത്. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായത് അറിയിച്ചില്ല. ഭീഷണിപ്പെടുത്തിയാണ് അനുമതി പത്രങ്ങളില്‍ ഒപ്പ് വാങ്ങിയത് എന്നും ഗര്‍ഭപാത്രം നീക്കിയതിന് ശേഷമാണ് അറിയിച്ചത് എന്നും രഞ്ജിത്ത് പറഞ്ഞു.
ജൂലൈ 5ന് പ്രസവ തിയതി നിശ്ചയിച്ചിരുന്ന ഐശ്വര്യയ്ക്ക് ജൂലൈ 2ന് പ്രസവവേദന വന്നപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ചിരുന്നു എന്നും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. അമിതമായ രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത് എന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഓപ്പറേഷന്‍ ചെയ്യാനുള്ള അനുമതി കുടുംബത്തില്‍ നിന്ന് വാങ്ങിയെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് തങ്ങളെ ഭീഷണിപ്പെടുത്തി കൈപ്പറ്റിയതാണെന്നാണ് കുടുംബം പറയുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…