ഇസ്ലാമാബാദ്: ഇന്ത്യ വിചാരിച്ചാല്‍ പാക്ക് ക്രിക്കറ്റിന്റെ കഥ തീരുമെന്ന് തുറന്ന് സമ്മതിച്ച് പിസിബി ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാന്‍ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക് മുമ്പിലാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയില്‍ നിന്നാണ് എന്നും ഐസിസിയുടെ സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നും ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്നും രാജ പറഞ്ഞു.
മാത്രമല്ല ‘ഭാവിയില്‍ പാക്കിസ്ഥാന് സഹായം നല്‍കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്ത് ചെയ്യുമെന്നും’ റമീസ് രാജ ചോദ്യമുയര്‍ത്തി.
ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ വ്യക്തമാക്കി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ