കൊച്ചി: തീവ്രവാദ- ഭീകര സംഘടനകളിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതി കല്‍പ്പറ്റ സ്വദേശി നഷിദുല്‍ ഹംസഫറിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി.
യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്.
‘മതഭീകരവാദം അനുവദിക്കാനാകില്ലെന്നും എന്‍ ഐ എ കോടതി വ്യക്തമാക്കി. ഭരണഘടനയാകണം മതം. ഭരണഘടനയെ മതമായി കാണണം എന്നും മത വിശ്വാസത്തിന്റെ പേരില്‍ ഭീകര ആശയങ്ങളിലേക്കെത്തരുതെന്നും കോടതി പറഞ്ഞു. ഭീകരവാദ റിക്രൂട്ടിംഗ് കേസില്‍ പ്രതി നഷിദുല്‍ ഹംസഫറിനുള്ള ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്.
2016 മെയ്,ജൂണ്‍ മാസങ്ങളില്‍ മലയാളി യുവാക്കളെ ഐഎസില്‍ ചേര്‍ക്കാനായി വിദേശത്തേക്ക് കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്.
അതേസമയം കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് എന്‍ഐഎയും ഏറ്റെടുത്തു. ഐഎസില്‍ ചേരാനായി 2017 ഒക്ടോബറില്‍ നഷിദുല്‍ വിദേശയാത്ര നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇതിനിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലെത്തിയ പ്രതി ഇവിടെ തടവിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും ഐഎസില്‍ ചേരാന്‍ ശ്രമിച്ചതിനാണ് നഷിദുലിനെ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയത്. പിന്നീട് 2018 സെപ്റ്റംബര്‍ 18 നാണ് ഹംസഫറിനെ എന്‍ഐഎക്ക് കൈമാറിയത്.
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…
അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…