മുംബൈ: മഹാരാഷ്‌ട്രയിലെ വ്യവസായിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 58 കോടി രൂപയും 32 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തിയതി വരെ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. സ്റ്റീൽ, തുണി, റിയൽ എസ്റ്റേറ്റ് മേഖലകളിലുള്ളവരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു വരുന്നുണ്ടായിരുന്നു.
എന്നാൽ ഈ വ്യവസായിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ജൽന, ഔറംഗബാദ് നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇയാളെന്നാണ് വിവരം. ഇയാളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വർണവും ഉൾപ്പെടെ 390 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്താൻ തന്നെ 13 മണിക്കൂറിലധികം സമയം വേണ്ടി വന്നുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 260ഓളം ഉദ്യോഗസ്ഥരാണ് വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇവരുടെ പരിശോധന.
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം
തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…
അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം