ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്തിലൂടെ ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇതേ കുറിച്ച് പരാമർശിക്കുന്നത്. 2021-ൽ ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായത് വാക്‌സിനിലൂടെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാക്സിനേഷൻ ഇന്ത്യയിലുണ്ടാക്കിയ സ്വാധീനമാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2020 ഡിസംബർ എട്ട് മുതൽ 2021 ഡിസംബർ എട്ട് വരെയുള്ള ഒരുവർഷ കാലയളവിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അക്കാലയളവിൽ ശരാശരി സംഭവിച്ചേക്കാവുന്ന 42,10,000 മരണങ്ങൾ വാക്‌സിനേഷൻ വഴി തടയാൻ കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 5,24,941 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം ലോകത്താകെ കോവിഡ് വാക്‌സിന്റെ സ്വാധീനം മൂലം 20 ദശലക്ഷം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 185 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…