India

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച തീവ്രവാദി യാസിൻ മാലിക്കിനെ ന്യായീകരിച്ച് ഒഐസി, ഇത് രാജ്യത്തിന്റെ ആഭ്യന്തരകാര്യം എന്ന് ഇന്ത്യ

ഡല്‍ഹി: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷനെതിരെ (ഒഐസി-ഐപിഎച്ച്‌ആര്‍സി) വിമര്‍ശനവുമായി ഇന്ത്യ. ഒഐസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

തീവ്രവാദ കേസില്‍ യാസിന്‍ മാലികിനെതിരായ എന്‍ഐഎ കോടതിയുടെ വിധിയെ സംഘടന വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനോട് (ഒഐസി) ഇന്ത്യ അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ ഒഐസിയുടെ നിലപാട് സ്വീകരിക്കാനാകില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരോക്ഷമായി പിന്തുണ ഒഐസി നല്‍കരുതെന്നും ഇന്ത്യ പറഞ്ഞു.

മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യാസിന്‍ മാലിക്കിനെക്കുറിച്ചുള്ള എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ ഒഐസി-ഐപിഎച്ച്‌ആര്‍സി നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കവേയാണ് ബാഗ്ചി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

“യാസിന്‍ മാലിക്കിന്റെ കേസിലെ വിധിയെ വിമര്‍ശിച്ചുകൊണ്ട് ഒഐസി-ഐപിഎച്ച്‌ആര്‍സി നടത്തിയ പരാമര്‍ശം അസ്വീകാര്യമാണെന്ന് ഇന്ത്യ കണ്ടെത്തി. മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണക്കുകയാണ് ഒഐസി ചെയ്തത്. ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കുന്നില്ല, അതിനെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഞങ്ങള്‍ ഒഐസിയോട് അഭ്യര്‍ത്ഥിക്കുന്നു,” എന്നായിരുന്നു ബാഗ്ചിയുടെ വാക്കുകള്‍. തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള ഭീകരന്‍ യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി ബുധനാഴ്ച വിധിച്ചത്.

ഇതിന് പുറമെ പിഴയായി പത്ത് ലക്ഷം രൂപയും മാലിക് കെട്ടിവെക്കണം. ഇയാള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. എന്നാല്‍ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളെ എതിര്‍ക്കുന്നില്ലെന്ന് മാലിക് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 121-ാം വകുപ്പ് (രാജ്യത്തിനെതിരായി യുദ്ധം ആസൂത്രണം ചെയ്യല്‍), യുഎപിഎ 17-ാം വകുപ്പ് (ഭീകരപ്രവര്‍ത്തനത്തിനു ഫണ്ട് സമാഹരിക്കല്‍) എന്നിവ അനുസരിച്ചാണു ജീവപര്യന്തം വിധിച്ചത്. ഐപിസി 120ബി (ക്രിമിനല്‍ ഗൂഢാലോചന), യുഎപിഎ 16 (ഭീകരപ്രവര്‍ത്തനം), യുഎപിഎ 18 (ഭീകരപ്രവര്‍ത്തനം നടത്താനുള്ള ഗൂഢാലോചന), യുഎപിഎ20 (ഭീകരസംഘടനയുടെ അംഗമായി പ്രവര്‍ത്തനം) വകുപ്പുകളും അനുസരിച്ചും തടവുശിക്ഷയും പിഴയും വി‌ധിച്ചിട്ടുണ്ട്.

admin

Recent Posts

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

24 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

50 mins ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

57 mins ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

1 hour ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

1 hour ago

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

2 hours ago