വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായി. ബഹിരാകാശ മേഖലയിലെ സഹകരണമാണ് കരാറുകളിൽ ശ്രദ്ധേയം. നാസ ഐഎസ്ആർഒയുമായി സഹകരിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കും. നാസയുടെ സ്പേസ് സെൻ്ററിൽ ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകും. സെമി കണ്ടക്ടർ വിതരണ ശൃഖല വിപുലീകരിക്കും, തുടങ്ങിയവയാണ് ശ്രദ്ധേയമായ കരാറുകൾ.
അതേസമയം യുക്രൈനിലെ യുദ്ധത്തിൽ വൻശക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അനന്തരഫലങ്ങൾ ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഴത്തിലുള്ള വിനാശകരമായ സംഭവവികാസങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണെന്നും യുക്രൈൻ സംഘർഷത്തോടെ, യൂറോപ്പിലേക്ക് യുദ്ധം തിരിച്ചെത്തിയെന്നും യുദ്ധം വലിയ വേദനയുണ്ടാക്കുന്നുണ്ടെന്നും വൻശക്തികൾ ഉൾപ്പെടുന്നതിനാൽ പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും കാലഘട്ടമാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏത് വിധത്തിലും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…