ലോകം ആരാധനയോടെ കാണുന്ന മണിപ്പൂരിന്റെ ഉരുക്കു വനിതയ്ക്ക് ഇരട്ടകള്‍ പിറന്നു. സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം അനുഷ്ഠിച്ച ഇറോം ശര്‍മിള വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമരം അവസാനിപ്പിച്ചതും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചതും. മാതൃദിനത്തിലാണ് അവര്‍ക്ക് ഇരട്ടകള്‍ പിറന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
2017ല്‍ ഡെസ്മണ്ട് കുട്ടിനോയെ വിവാഹം ചെയ്ത ശേഷം ഇറോം ശര്‍മിള കൊടൈക്കനാലിലാണ് താമസം. ഡെസ്മണ്ട് കുട്ടിനോ ബ്രിട്ടീഷ് വംശജനും ഗോവ സ്വദേശിയുമാണ്. 46കാരിയായ ശര്‍മിള ഞായറാഴ്ച രാവിലെ ഒമ്ബതു മണിക്കാണ് പ്രസവിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ക്കും 2.15 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. കുട്ടികള്‍ക്കും അമ്മയ്ക്കും യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ല. നിക്‌സ് സഖി, ഓട്ടും താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.
മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മിള. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷം നീണ്ട നിരാഹാര സമരം തുടര്‍ന്നിട്ടും ഭരണ കൂടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാവാത്ത സാഹചര്യത്തില്‍ ഇറോം സമരം അവസാനിപ്പിച്ചു. അഫ്സ്പയ്ക്കെതിരെ നിയമപോരാട്ടം നടത്തിയ ഇറോം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…