ഇസ്രായേൽ പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്ന്
ഗാസ : തെക്കൻ ഗാസ മുനമ്പിലെ തന്ത്രപ്രധാന മേഖലയായ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ പ്രമുഖ സൈനിക നേതാക്കളിൽ ഒരാളായ നാസ്സർ മൂസ കൊല്ലപ്പെട്ടു. ഹമാസ് ആയുധങ്ങൾ സംഭരിച്ചിരുന്ന ഒരു കെട്ടിടം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണം. ഈ മാസം ഒൻപതിനാണ് മൂസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഗാസയുടെ സൈനിക നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ഈ നിർണായക നീക്കം. ഹമാസ് റോക്കറ്റുകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിലെ കെട്ടിടം വ്യോമാക്രമണത്തിൽ പൂർണ്ണമായി തകർന്നുവെന്നും, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ഐഡിഎഫ് അറിയിച്ചു.
2025 മെയ് മാസത്തിൽ വധിക്കപ്പെട്ട റഫ ബ്രിഗേഡിന്റെ മുൻ കമാൻഡർ മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസ്സർ മൂസ. ഹമാസിൻ്റെ സൈനിക വിഭാഗത്തിലെ രഹസ്യാന്വേഷണ മേധാവിയും നിരീക്ഷണ സംവിധാനത്തിന്റെ തലവനുമായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഹമാസിന്റെ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. മൂസയുടെ മരണം ഹമാസിന്റെ സൈനിക നീക്കങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും കനത്ത തിരിച്ചടിയാകുമെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്.
ഈ സംഭവവികാസം ഗാസയിലെ നിലവിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്. ആക്രമണത്തെക്കുറിച്ചുള്ള ഹമാസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…