കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞമാസം പകുതിയോടെ ലഭിച്ച നോട്ടീസിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ വിശദവിവരങ്ങൾ വകുപ്പ് തേടിയിട്ടുണ്ട്. ഈ മാസം 29 ന് മുമ്പ് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ൽ പൃഥ്വിരാജിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. അതിന്റെ തുടർനടപടിയാണ് നോട്ടീസ് എന്നാണ് വിവരം.
പൃഥ്വിരാജ് സഹനിർമ്മാതാവായിരുന്ന ചില ചിത്രങ്ങളാണ് അന്വേഷണ വിധേയമായത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളിൽ സഹനിർമ്മാതാവ് എന്ന നിലയിൽ പ്രതിഫലം കൈപ്പറ്റിയിരുന്നില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. എന്നാൽ 40 കോടിരൂപ ഈയിനത്തിൽ പൃഥ്വിരാജ് വാങ്ങിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
നടപടിക്ക് എമ്പുരാൻ വിവാദവുമായി ബന്ധമില്ലെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. റിലീസ് ചെയ്യുംമുമ്പ് നൽകിയ നോട്ടീസാണിതെന്നും വകുപ്പ് പ്രതികരിച്ചു. രാജ്യവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ പൃഥ്വിരാജ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വിവാദത്തിലായിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…