കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു. ഭരണാധികാരി കൂടിയായ കളക്ടർക്കാണ് പത്രിക സമർപ്പിച്ചത്. പേരൂർക്കട ജംഗ്ഷനിൽ നിന്നും വൻ ജനാവലിയുടെ അകമ്പടിയോട് കൂടി റോഡ് ഷോ ആയിട്ടാണ് രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിക്കാൻ എത്തിയത്.
രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ വിദഗ്ദ്ധൻ ടി പി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. പത്രിക സമർപ്പിക്കാനുള്ള ടെപോസിറ്റ് തുക നൽകിയത് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പൗരപ്രതിനിധികളായിരുന്നു. വിവര സാങ്കേതിക വിദ്യാരംഗത്ത് നിന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിനിധികളും വിദ്യാർത്ഥി സംഘടന പ്രതിനിധി, തുടങ്ങിയ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളിൽ നിന്നുമാണ് കെട്ടിവെക്കാനുള്ള തുക രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്.
രാവിലെ 11.15 ആയിരുന്നു പത്രികാ സമർപ്പണത്തിന് നിശ്ചയിക്കുന്ന സമയം. പേരൂർക്കടയിൽ നിന്നും റോഡ് ഷോ ആയി കളക്ടറേറ്റിലെത്തി പതിനൊന്നേ കാലോടുകൂടി പത്രിക സമർപ്പിച്ചു. ബി ജെ പിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാലടക്കം സന്നീതരായിരുന്നു. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കന്മാരെല്ലാം രാജീവ് ചന്ദ്രശേഖറിനെ കളക്ടറേറ്റിലേക്ക് റോഡ് ഷോയോടൊപ്പം അനുഗമിച്ചിരുന്നു.
നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…
മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…