ലഖ്‌നൗ: ഉത്തർപ്രദേശിലെ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃതം പരീക്ഷയിൽ മുഹമ്മദ് ഇർഫാൻ ഒന്നാമത്. യു.പിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകൻ ഇർഫാനാണ് ഒന്നാമതായത്. 82.71% മാർക്ക് നേടിയ ഇർഫാൻ 13,738 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം നേടിയത്.
സംസ്‌കൃത ഭാഷയും സാഹിത്യവും യു.പിയിൽ നിർബന്ധിത പാഠ്യവിഷയങ്ങളാണ്. സംസ്‌കൃത അദ്ധ്യാപകനാകാനാണ് തന്റെ സ്വപ്‌നമെന്ന് ഇർഫാൻ പറഞ്ഞു. 10, 12 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 വിദ്യാർത്ഥികളിൽ ഏക മുസ്‌ലിമാണ് മുഹമ്മദ് ഇർഫാൻ.
ഫീസ് താങ്ങാൻ കഴിയുന്ന ഏക സ്‌കൂളായതുകൊണ്ടാണ് സമ്പൂർണാനന്ദ് സംസ്‌കൃത സ്‌കൂളിൽ മകനെ ചേർത്തതെന്ന് പിതാവ് സലാഹുദ്ദീൻ പറഞ്ഞു. പഠനത്തിൽ ഇർഫാൻ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്‌കൂളിലെ ആദ്യ ദിവസം മുതൽ സംസ്‌കൃത ഭാഷയിൽ അതീവ താൽപാര്യമുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു.
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…
ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…
കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി
'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…