ചണ്ഡീഗഡ്: ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ബിഹാറിലെ റെവാരി റയില്‍വേസ്റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ജയ്‌ഷെയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കറാച്ചിയില്‍ നിന്ന് ഇത് സംബന്ധിച്ച് കറാച്ചിയില്‍ നിന്നും കത്തും പുറത്തുവിട്ടിട്ടുണ്ട്.
ഭീകരാക്രമണം സംബന്ധിച്ച കത്ത് കിട്ടിയതായി പൊലീസ് സ്ഥിരീകരിച്ചു. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റേതാണ് സന്ദേശമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശത്തിന് പിന്നാലെ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ 19നും ജെയ്‌ഷെ ഭീകരര്‍ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. ഒക്ടോബര്‍ എട്ടിന് പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ഭീഷണി സന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലായിരുന്നു സന്ദേശം പുറപ്പെടുവിച്ചിരുന്നത്.
തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…
തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…