തിരുവനന്തപുരം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാവാലം ജയകൃഷ്ണൻ അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. ഇന്നലെ ഉറക്കത്തിനിടയിൽ സംഭവിച്ച ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്ത് പാറശാലയിൽ അമ്മക്കൊപ്പം താസിച്ചുവരികയായിരുന്നു നാല്പതുകാരനായ ജയകൃഷ്ണൻ. കാവാലത്തെ ഓലിക്കൽ തറവാട്ടിൽ കവി ഡോ. അയ്യപ്പപ്പണിക്കരുടെ അനന്തിരവനാണ് ജയകൃഷ്ണൻ. സാഹിത്യം, ആത്‌മീയം, സാങ്കേതികം, നിയമം, തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ജയകൃഷ്ണനെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. അടുത്തകാലത്ത് സംഭവിച്ച ഒരു വാഹനാപകടത്തിനു ശേഷം ഏറെ നിരാശനായിരുന്നു ജയകൃഷ്ണൻ. കാലിലെ മുറിവ് അണുബാധയുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
ഏറെ നാളായി ചികിത്സയിലായിരുന്ന ജയകൃഷ്ണന് പരസഹായമില്ലാതെ എണീറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അണുബാധ മാറ്റാനുള്ള ചികിത്സക്കിടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ,…
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു. മത്സ്യ…
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56)…