ദില്ലി : നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെയും വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. തുടര്‍ന്ന് കേസ് ഈ മാസം 20ലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് ജഡ്ജിയെ സുപ്രീം കോടതി ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ തീരുമാനം പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച തീരുമാനം പറയുന്നതിനിടെയായിരുന്നു സംഭവം. അശോക് ഭൂഷണ്‍ തീരുമാനം പറഞ്ഞുകൊണ്ടിരിക്കെ ആ ഭാഗത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…
പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…
ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…