കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്നയ്ക്ക് മറ്റു മന്ത്രിമാരുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് സ്വപ്‌ന തുടങ്ങിയ ഒരു കാര്‍ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. തലസ്ഥാനത്തു നടക്കുന്ന മിക്ക സര്‍ക്കാര്‍ ചടങ്ങുകളിലും സ്വപ്‌നയുടെ സാന്നിധ്യമുണ്ടായിരുന്നു. ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സര്‍ക്കാരിനു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയത് സ്വപ്‌ന ആയിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. എന്നിട്ടും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റത്തതിനു പിന്നിലെ കാരണം എല്ലാവര്‍ക്കുമറിയാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…