കൽപറ്റ: ആമസോണില്‍ പാസ്‌പോര്‍ട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്.
ഒക്ടോബര്‍ 30 ന് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ ഓര്‍ഡര്‍ ചെയ്ത മിഥുന്, നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. എന്നാല്‍ കവര്‍ തുറന്നു നോക്കിയപ്പോഴാണ് പാസ്പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ട് കൂടി കണ്ടത്. ഇതേതുടർന്ന് ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതോടെ മിഥുന്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായി.
തുടർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തൃശൂര്‍ സ്വദേശി സാലിഹിന്റെ നമ്പര്‍ ലഭിച്ചു. ഉടൻ മിഥുൻ സാലിഹിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ ക്ലൈമാക്‌സ് പുറത്തുവരുന്നത്. തൃശൂര്‍ സ്വദേശി ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി. പകരം വേറെ ഓര്‍ഡര്‍ ചെയ്തു. തിരിച്ചയച്ചപ്പോൾ കവറിൽ പാസ്പോർട്ട് പെട്ടു പോയി. എന്നാൽ തിരിച്ചു വന്ന പൗച്ച് ഒരു പരിശോധനയും കൂടാതെ പാർസൽ സർവീസുകാർ മിഥുൻ ബാബുവിനു അയക്കുകയായിരുന്നു. കഥ കേട്ട മിഥുന്‍ ബുധനാഴ്ച രാവിലെ തന്നെ മീനങ്ങാടിയിലെത്തി യഥാര്‍ത്ഥ ഉടമയ്ക്ക് പാസ്‌പോര്‍ട്ട് അയച്ചു നല്‍ക്കുകയായിരുന്നു. ഇപ്പോൾ ആമസോണിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്.
'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം
തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ്, അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം…
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുന്നത്.ദില്ലിയിലും ആറ്…
എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം
ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…