Categories: Kerala

ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ രൂപപ്പെട്ടത് കാന്തപുരത്തിന്‍റെ സംഘടനയില്‍ നിന്ന് ; സംഘപരിവാറിനെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയൊരുക്കിയത് സുന്നി ഫോഴ്‌സ്

കൊച്ചി: സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഉന്മൂലനം ചെയ്യാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്‍റെ വിശദാംശങ്ങള്‍ പുറത്തു വരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് എല്‍ഡിഎഫും പിന്നീട് യുഡിഎഫും ഇത്തരം സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

തൊഴിയൂര്‍ സുനില്‍കമാറിനേയും മോഹന ചന്ദ്രനേയും വധിച്ച ഭീകര സംഘടനയായ ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ യുടെ തുടക്കം കുറിച്ചത് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ (എ.പി. അബൂബക്കര്‍ മുസലിയാര്‍) രൂപീകരിച്ച ‘സുന്നി ടൈഗര്‍ ഫോഴ്‌സി'(എസ്‌ടിഎഫ്)ലൂടെയെന്ന് 1997 ലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും സുന്നി ടൈഗര്‍ ഫോഴ്‌സാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിം ഭീകര സംഘടനയായ അല്‍-ഉമ, ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്നിവയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്നത്തെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു.

അല്‍-ഉമയെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. 1995 ഡിസംബര്‍ 29 ന് വാടാനപ്പിള്ളി രാജീവ്, 1996 ആഗസ്ത് ഒമ്പതിന് മതിലകം സന്തോഷ്, 1996 ആഗസ്ത് 14 ന് കൊല്ലങ്കോട് മണി, 1996 ആഗസ്ത് 23 ന് വാളഞ്ചേരി മഠത്തില്‍ താമി എന്നിവര്‍ കൊല്ലപ്പെട്ടു. താമിയുടെ കൊലപാതകത്തിലെ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യവെയാണ് 1995 ആഗസ്ത് 18 ന് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മോഹനചന്ദ്രന്റേത് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ ആസൂത്രണം ചെയ്ത കൊലപാതകം ആയിരുന്നെന്ന് വെളിപ്പെടുത്തുന്നത്. മോഹനചന്ദ്രന്‍ കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതും ഇതേ ഭീകര സംഘടനയെന്ന് കണ്ടെത്തി. അപ്പോഴേക്കും സുനിലിന്‍റെ കൊലപാതകികളെന്ന് പോലീസ് കണ്ടെത്തിയവരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിച്ച് ജയിലിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നായനാര്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും അന്ന് അത് പൂഴ്ത്തി വച്ചു. തൊഴിയൂര്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിനെതിരെ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ കേസ് മാത്രം പുനരന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആ കേസിലാണ് ഇപ്പോള്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്‍വാരി എന്ന സെയ്ദലവി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ചിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

ജം ഇയ്യത്തുല്‍ ഇസ്ഹാനിയ സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്ന്

സുന്നികളിലെ എതിര്‍ വിഭാഗത്തില്‍ നിന്ന് പള്ളികള്‍ പിടിച്ചെടുക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രൂപീകരിച്ച സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ രൂപപ്പെടുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കോഴിക്കോട് മുജാഹിദ് സെന്ററില്‍ ബോംബ് വച്ചവരില്‍ പ്രധാനിയായ ഉസ്മാന്‍ മുസലിയാര്‍ ആയിരുന്നു ടൈഗര്‍ ഫോഴ്‌സിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും ഉസ്മാന്‍ മുസലിയാര്‍ക്കും സുന്നി ടൈഗര്‍ഫോഴ്‌സിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്തെ തിയേറ്റര്‍ കത്തിക്കല്‍, ശരിയത്ത് നിയമം കര്‍ശനമാക്കല്‍, എതിര്‍ക്കുന്നവരെ കായികമായി നേരിടല്‍, മതം വളര്‍ത്തല്‍ തുടങ്ങിയവ ഇവരുടെ നേതൃത്വത്തില്‍ നടന്നു.

അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്‍റെ തകര്‍ച്ചയോടെ സുന്നി ടൈഗര്‍ ഫോഴ്‌സ്, അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘ് (ഐഎസ്എസ്), സിമി എന്നിവയിലെ തീവ്രസ്വഭാവമുള്ള അംഗങ്ങളുമായി ഒത്തുചേര്‍ന്ന് രൂപീകരിച്ച ഭീകരരുടെ കോര്‍ഗ്രൂപ്പാണ് ‘ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ’. 1994ല്‍ കാന്തപുരം അബൂബക്കറുമായി ഈ ഗ്രൂപ്പ് തെറ്റിയതോടെ ഉസ്മാന്‍ മുസലിയാര്‍, അന്‍വാരി എന്ന സെയ്ദലവി എന്നിവര്‍ ചേര്‍ന്ന് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ നേതൃത്വത്തില്‍ ഭീകര പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയായിരുന്നു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

8 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

10 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

14 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

14 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

14 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

14 hours ago