കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഒന്നായ അരുവിക്കരയില്‍ വിപുലമായ തയ്യാറെടുപ്പുക്കളുമായി അരുവിക്കര ഗ്രാമ പഞ്ചായത്ത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.
കര്‍ക്കിടക വാവുബലി ദിവസമായ ജൂലൈ 28ന് വെളുപ്പിന് നാല് മണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി അരിവേവിച്ച് പിണ്ഡം വെച്ച് ബലിയിടുന്ന രീതിയിലാണ് ഇത്തവണ ചടങ്ങ് നടക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇത്തവണ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കുങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വരെ ബലിയിടാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക.
ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വീഴ്ത്താനായി സാങ്കേതിക…
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി സിപിഎം തൃശ്ശൂർ ജില്ലാ…
വാഷിംഗ്ടൺ: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പലസ്തീനികൾക്ക്…
ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ…
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച…
നരേന്ദ്രമോദിക്ക് ഐക്യദാർഢ്യവുമായി യുകെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി |MODI|