ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വീഴ്ത്താനായി സാങ്കേതിക വിദ്യയെ അവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കരാഡില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ജാഗരൂകരായി ഇരിക്കണമെന്നും മോദി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മോദി പറഞ്ഞു.
‘തന്നെയും അമിത് ഷായെയും, ജെപി നദ്ദയെയും പോലുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് കാണിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നുണ്ട്. ഇത് സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും മോദി ആരോപിച്ചു. എന്റെ ശബ്ദത്തിലായിരിക്കും ഈ വ്യാജ വീഡിയകോള്‍ ഉണ്ടാവുക. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
ഇത്തരം വീഡിയോകളെ കുറിച്ച് പോലീസിനെ അറിയിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. വ്യാജ വീഡിയോകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും’ മോദി ആവശ്യപ്പെട്ടു.
കൊൽക്കത്ത : താൻ ആർഎസ്എസുകാരനാണെന്ന് യാത്രയയപ്പ് പ്രസംഗത്തിൽ വെളിപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ചിത്തരഞ്ജൻ ദാസ്.ഇന്നലെ ഹൈക്കോടതിയിൽ നടന്ന…
കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…