ശ്രീനഗർ: ജമ്മു കാശ്മീരിലെ ഫലൈന്‍ മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച രണ്ടു ബോംബുകളായിരുന്നു കണ്ടെത്തിയത്.
സത്വരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഡിറ്റണേറ്ററുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഗ്രാമവാസികള്‍ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ സൈന്യം ബോംബുകള്‍ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റിയ ശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു. സംഭവത്തില്‍ സൈന്യം വിശദമായ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പോലീസ് ഇന്ന്…
ന്യൂയോര്‍ക്ക്: സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം…
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 93 മണ്ഡലങ്ങളിൽ…
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…