കായംകുളം: ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരു വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ്. മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം വൈദികർക്കും വിശ്വാസികൾക്കും പ്രാർത്ഥന നടത്താൻ ഒടുവിൽ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇതേ തുടർന്ന് ഇടവകയിലെ വൈദികരും വിശ്വാസികളും തിങ്കളാഴ്ച രാത്രി പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി.
ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘമായാണ് പോലീസ് വിശ്വാസികളെ കയറ്റിവിട്ടത്. കളക്ടർ ഡോ. ആദില അബ്ദുള്ള, സബ് കളക്ടർ കൃഷണ തേജ, ജില്ലാ പോലീസ് മേധാവി കെ.എം ടോമി എന്നിവരും രാത്രിയിൽ പള്ളിയിൽ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് യാക്കോബായ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിച്ചത്.
സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗം വൈദികരെയും വിശ്വാസികളെയും പള്ളിയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇടവക വികാരിയുടെ ചുമതല സുപ്രീംകോടതി അനുവദിച്ചു നൽകിയ ഓർത്തഡോക്സ് വികാരി ഫാ ജോൺസ് ഈപ്പൻ പള്ളിയിൽ താമസമാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്ത് വരുകയായിരുന്നു. തിങ്കളാഴ്ച യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ സംഘർഷം ഉണ്ടായതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. മെത്രാപ്പോലീത്താമാർക്കും വൈദികരും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…