ലയണൽ മെസി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഭാരതത്തിലേക്ക്. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ സന്ദർശനത്തിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ദില്ലി എന്നീ നഗരങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ സംഘാടകനും പ്രൊമോട്ടറുമായ ശതദ്രു ദത്തയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഡിസംബർ 12-ന് ആരംഭിക്കുന്ന പര്യടനം ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെ അവസാനിക്കും.
2011-ൽ അർജന്റീന ദേശീയ ടീമിനൊപ്പം വെനസ്വേലയ്ക്കെതിരെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തിയതിന് ശേഷം മെസിയുടെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് ഈ പ്രഖ്യാപനം നൽകിയിരിക്കുന്നത്. മെസിയുടെ വരവ് ഇന്ത്യൻ ഫുട്ബോളിനും കായിക ലോകത്തിനും പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ.
വിശദമായ യാത്രാപരിപാടി
ഡിസംബർ 12: മെസി കൊൽക്കത്തയിൽ വിമാനമിറങ്ങും. രണ്ടു പകലും ഒരു രാത്രിയും അദ്ദേഹം കൊൽക്കത്തയിൽ ചെലവഴിക്കും.
ഡിസംബർ 13: രാവിലെ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലോ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലോ വെച്ച് മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കൊൽക്കത്തയിലെ പ്രധാന കായിക താരങ്ങളായ സൗരവ് ഗാംഗുലി, ലിയാൻഡർ പേസ്, ജോൺ എബ്രഹാം, ബൈചുങ് ബൂട്ടിയ എന്നിവരോടൊപ്പം മെസി ഫുട്ബോൾ കളിക്കും. ടിക്കറ്റുകൾക്ക് 500 രൂപ മുതലായിരിക്കും നിരക്ക്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി താരത്തെ ആദരിച്ചേക്കും. വൈകുന്നേരം അദാനി ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം അഹമ്മദാബാദിലേക്ക് പോകും.
ഡിസംബർ 14: മുംബൈയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
ഡിസംബർ 15: ദില്ലിയിലെത്തും. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിക്ക് മുൻപ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
മെസിയുടെ വരവ് രാജ്യത്ത് ഫുട്ബോളിന് കൂടുതൽ പ്രചാരം നേടിക്കൊടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ലോകകപ്പ് നേടിയതിന് ശേഷം മെസി നടത്തുന്ന ആദ്യ ഏഷ്യൻ പര്യടനങ്ങളിൽ ഒന്നാണിത്. ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്ന ഈ സന്ദർശനം ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി മാറും.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…