എറണാകുളം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും വിവാദ കരിമണൽ കമ്പനിയുമായി നടത്തിയ ദുരൂഹ പണമിടപാടുകളിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണത്തിന് പകരം എസ് എഫ് ഐ ഒ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതുസംബന്ധിച്ച അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കേസിൽ എസ് എഫ് ഐ ഒ അന്വേഷണം ഉണ്ടായാൽ ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാൻ അവസരമൊരുങ്ങും.
മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി കമ്പനിയായ എക്‌സാ ലോജിക്കിന് സി എം ആർ എൽ കോടികളുടെ മാസപ്പടി നല്കിയിട്ടുണ്ടെന്ന് ആദായനികുതി ഇന്റെറിം സെറ്റിൽമെന്റ് ബോർഡും കർണ്ണാടക രജിസ്ട്രാർ ഓഫ് കമ്പനീസും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെയും കമ്പനിയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് സി എം ആർ എൽ പണം നൽകിയിരുന്നു
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…