Featured

ഒടുവിൽ പിണറായി തോൽവി സമ്മതിച്ചു രണ്ടു ഡോസ് വാക്‌സിൻ എടുത്താൽ ഇനി പൂർണ്ണ സ്വാതന്ത്ര്യം ?| KeralaCovid

കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത് രോഗവ്യാപനത്തിന് മറുമരുന്ന് അല്ലെന്നും ജനജീവിതം പ്രതിസന്ധിയിൽ ആക്കുകയാണ് ഇതുമൂലം ഉണ്ടായതെന്നും പലയിടത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയൊരു മാർഗം ആലോചിക്കുന്നത്.

ജനങ്ങളുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം ഇക്കാര്യത്തിൽ ഉയർന്നുവന്നതോടെ രോഗനിയന്ത്രണത്തിന് ബദൽ മാർഗം കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. അതേസമയം രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ഉന്നതതല സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. ​

അതോടൊപ്പം രണ്ടു ഡോസ് കുത്തിവയ്‌പ്പെടുത്തവർക്ക് അവരുടെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാനും, രണ്ടു കുത്തിവയ്പ്പും എടുത്തവർക്ക് തടസ്സമില്ലാതെ കടകളിലേക്ക് വരാനും ഇതോടെ അനുമതി ലഭിക്കും. എന്നാൽ കടയുടമ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കടകളിൽ പ്രദർശിപ്പിക്കണം അതേസമയം സാധനം വാങ്ങാനെത്തുന്നവരുടെ കൈവശം മൊബൈൽഫോണിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ലോക്ക്ഡൗൺ മൂലമുള്ള പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. വാക്സിൻ എടുക്കാത്തവർ ആൾക്കൂട്ടത്തിലേക്ക് വന്നാൽ കർശന നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

അതേസമയം അശാസ്ത്രീയ ലോക്ക്ഡൗൺ മൂലം നിരവധി ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖഖലയിൽ മാത്രം 5 പേരാണ് ആത്മഹത്യ ചെയ്തത്. ഇതുകൂടാതെ സാധാരണക്കാരായ കടയുടമകൾ വരെ പല ജില്ലകളിലും ആത്മഹത്യ ചെയ്തു. ഇന്നും കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീട്ടിൽ ഉമ്മ മാത്രമാണ് ഉള്ളത്. ക്രെയിൻ സർവീസ് സ്ഥാപനം നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിൽ നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

സര്‍ക്കാറിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അശാസ്ത്രീയ നിയന്ത്രണങ്ങളാണ് പലതും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജന ജീവിതം കൂടുതല്‍ ദുസ്സഹകരമാവുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ് എന്നതില്‍ യാതൊരു സംശയവും ഇല്ല. കേരളത്തെ തുറിച്ചു നോക്കുന്ന അതി ഭീകരമായ പ്രതിസന്ധി സാധാരണക്കാരെ ബാധിക്കുക വലിയ രീതിയിൽ ആണ്. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ ഇന്ന് പുതിയ മാർഗങ്ങൾ ആലോചിക്കുന്നത്.

Anandhu Ajitha

Recent Posts

ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 2,000 പേരെന്ന് ഭരണകൂടം; 12000 എന്ന് അനൗദ്യോഗിക വിവരം; മരണങ്ങൾക്ക് പിന്നിൽ ഭീകരവാദികളെന്ന് ഖമേനിയുടെ ന്യായീകരണം

ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…

6 hours ago

വാക്ക് പാലിച്ച് ബിജെപി !! അനന്തപുരിയുടെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്തത്തെത്തും

തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…

6 hours ago

വേദി മാറ്റാനാവില്ലെന്ന് ഐസിസി; തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി

ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…

8 hours ago

നായകൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികളും സംഘടനകളും അവയുടെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും !! തെരുവ്‌നായ പ്രശ്നത്തിൽ കടുപ്പിച്ച് സുപ്രീംകോടതി

ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…

8 hours ago

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…

10 hours ago

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…

10 hours ago