തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തല ആര്‍സി പള്ളിക്ക് സമീപത്ത് നിന്നുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പത്തു ദിവസം മുമ്പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും (39) കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും (32) തമിഴ്നാട്ടില്‍ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. മഞ്ജുവിന്റെ മകള്‍ മീര (16) കൊല്ലപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് കാമുകന്റെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സിഐ രാജേഷ് കുമാറിന്റെയും എസ്‌ഐ സുനില്‍ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. പത്തുദിവസം മുമ്പാണ് മഞ്ജുവിനെയും മകളെയും കാണാതായതായി ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്.
മീരയും അമ്മയ്ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ചയാണ് പൊലീസ് മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയും സംശയാസ്പദമായ പെരുമാറ്റവുമാണ് പൊലീസിന് ലഭിച്ചത്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…