Kerala

പ്രണയക്കെണിയിൽപ്പെടുത്തി മതംമാറാൻ നിർബന്ധിച്ചു; വഴങ്ങാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; കോതമംഗലം ലവ് ജിഹാദ് കേസിൽ പെൺകുട്ടിയുടെ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ

എറണാകുളം: കോതമംഗലം ലവ് ജിഹാദ് കേസിൽ പറവൂർ സ്വദേശി റമീസ് പോലീസ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്‌ത 23 കാരി സോനാ എൽദോസിന്റെ ആൺ സുഹൃത്താണ് റമീസ്. സോനയെ പ്രണയക്കെണിയിൽപ്പെടുത്തി മതംമാറാൻ റമീസും കുടുംബവും നിർബന്ധിച്ചു എന്ന പരാതി ഉയർന്നിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചാണ് മതം മാറാനുള്ള സമ്മർദ്ദം ചെലുത്തിയത് എന്നാണ് സൂചന. സോനയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സോനയുടെ അടുത്ത സുഹൃത്തും റമീസിനും കുടുംബത്തിനും എതിരെ മൊഴിനല്കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണയ്ക്കാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

കോളേജ് പഠനകാലത്തെ പരിചയമാണ് പ്രണയമായി വളർന്നത്. റമീസിന്റെ കുടുംബം വിവാഹാലോചനയ്ക്കായി സോനയുടെ വീട്ടിലെത്തിയിരുന്നു. വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. സോന മതം മാറിയില്ലെങ്കിൽ റമീസിനെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന ന്യായമാണ് അതിനായി അവർ പറഞ്ഞതെന്ന് സഹോദരൻ വെളിപ്പെടുത്തി. വിവാഹാലോചന വന്നപ്പോൾ പിതാവ് മറിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളു. മതം മാറാൻ സോന തയ്യാറായിരുന്നുവെന്നും ഒരുകൊല്ലം കഴിഞ്ഞ് വിവാഹം പരിഗണിക്കാമെന്നുമാണ് സോനയുടെ കുടുംബം മറുപടി പറഞ്ഞത്.

ഇതിനിടയിൽ അനാശാസ്യത്തിന് റമീസിനെ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് താൻ ഇനി മതം മാറില്ലെന്നും രജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തു. അതിനായി അടിമാലിയിൽ രജിസ്റ്റർ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം റമീസ് പിന്മാറുകയും റെമീസിന്റെ വീട്ടിലേക്ക് സോനയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്‌തു. തുടർന്ന് പൊന്നാനിയിൽ കൊണ്ടുപോകാൻ നിർബന്ധിച്ചു. വഴങ്ങാത്ത സോനയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് സോനയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. തുടർന്ന് മാനസികമായി തളർന്ന സോന ഒരാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് റമീസിനും റമീസിന്റെ അമ്മയ്ക്കും സോന മരിക്കുന്നതിന് മുമ്പ് അയച്ചു കൊടുത്തിരുന്നു. റമീസിന്റെ അമ്മ സോനയുടെ അമ്മയ്ക്ക് ആ കത്ത് അയച്ചുകൊടുത്തെങ്കിലും അവർ അത് യഥാസമയം കണ്ടില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സോന മരിച്ച നിലയിലായിരുന്നു വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് റമീസിന് സോനയുടെ ആത്മഹത്യയെ കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയ

അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…

1 hour ago

മുൻ ഐ എസ് ഐ മേധാവിക്ക് 14 വർഷം കഠിന തടവ് വിധിച്ച് പാക് സൈനിക കോടതി I FORMER ISI CHIEF

അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…

1 hour ago

മണിക്കൂറുകൾ നീണ്ട മോദി ട്രമ്പ് ചർച്ച നടന്നതെങ്ങനെ? വ്യാപാരകരാർ യാഥാർഥ്യമാകുമോ?|MODI TRUMP DISCUSSION

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…

2 hours ago

നിരവധി പരാതികൾ ഉയരുന്നതിനിടയിൽ വഖഫ് സ്വത്ത് വീണ്ടും ചർച്ചയാകുന്നു

വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…

2 hours ago

ജീവിതത്തിൽ നേട്ടങ്ങൾ ഇങ്ങനെ ഉണ്ടാകും .SHUBADINAM 12 |

വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…

2 hours ago

സോഷ്യൽ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ . |Australia Bans Social Media |

സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…

2 hours ago