പെഷവാർ: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പെഷവാറിലെ ഡിർ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
മദ്രസയിൽ ഖുറാൻ ക്ലാസ് നടക്കുമ്പോഴായിരുന്നു സ്ഫോടനം
സംഭവത്തിൽ 70 പേർക്ക് പരിക്കേറ്റു. മദ്രസയിലേക്ക് എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു. മരിച്ചവരിൽ ഭൂരിപക്ഷവും 20 മുതൽ 25 വയസ് വരെ പ്രായമുള്ള വിദ്യാർഥികളാണ് രണ്ട് അധ്യാപകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം അഞ്ച് കിലോ ഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്. എന്നാൽ ഇതുവരെയും ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് സീനിയർ സൂപ്രണ്ട് മൻസൂർ അമാൻ പറഞ്ഞു.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…