കൊച്ചി: അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന് മരടിലെ ഫ്ലാറ്റുടമകൾ വ്യക്തമാക്കി. ഫ്ലാറ്റുകൾ എത്രയും പെട്ടെന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിന് മറുപടിയായാണ് 12 ഫ്ലാറ്റുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റുകൾ ഒഴിയാൻ അനുവദിച്ച സമയത്തിൽ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, തിങ്കളാഴ്ചയോടെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരും.
അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി മുന്നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഉടമകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ, മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് .
അതേസമയം, ഫ്ളാറ്റ് നിർമ്മാണ കമ്പനികൾ നടത്തിയ നിയമ ലംഘനത്തിന് തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മരടിലെ ഫ്ളാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അനുകൂല ഇടപെടൽ നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഫ്ളാറ്റുടമകളെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നിരുന്നു. ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന താമസക്കാരെ അധികാരികൾ കേൾക്കണമെന്നും ഫ്ളാറ്റുടമകളെ സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞു.
തിരുവോണ ദിവസം മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലു ഫ്ളാറ്റുകളിലെയും താമസക്കാർ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുമായി സർക്കാരും നഗരസഭയും മുമ്പോട്ടുപോകുന്നത് പരിഗണിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി സങ്കടഹർജി അയയ്ക്കുക. സംസ്ഥാനത്തെ മുഴുവൻ എം എൽ എമാർക്കും നിവേദനവും സമർപ്പിക്കും.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…