ഗുവാഹട്ടി: അസാമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുവാഹട്ടി സ്വദേശി അബ്ദുൾ ഷാജഹാൻ ആണ് അറസ്റ്റിലായത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
മിന്റു റോയ് എന്ന ഹിന്ദു പേരിലാണ് ഷാജഹാൻ യുവതിയുമായി അടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം പ്രദേശത്തെ ഹിന്ദു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാളുടെ സ്വഭാവത്തിൽ മാറ്റം വന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. ആറ് മാസം മുൻപാണ് ഷാജഹാൻ മുസ്ലീമാണെന്ന് യുവതി അറിഞ്ഞത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് വേണമെന്ന് ആവശ്യപ്പെട്ട് ഷാജഹാൻ നിരന്തരം യുവതിയെ ഉപദ്രവിക്കാൻ ആരംഭിച്ചു. ഇതിനിടെ യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. എന്നാൽ പണം തരുകയോ മതം മാറുകയോ ചെയ്യില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ നിർബന്ധിച്ച് പശു ഇറച്ചി കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത യുവതി ഷാജഹാന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നു. ശേഷം വീട്ടുകാരുമായി ചേർന്ന് പോലീസിൽ പരാതി നൽകി.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…