തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുകയാണെന്നാണ് മന്ത്രിയുടെ ന്യായീകരണം.
പിണറായി വിജയന്റെ കുടുംബത്തെയാണ് ഈ ആരോപണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ശക്തമായ ആക്രമണം നടത്തണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കില്‍ അടിയന്തരപ്രമേയം കൊണ്ടുവരാമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസപ്പടി വാങ്ങിയത് ഉമ്മന്‍ചാണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ടോയെന്നതിന് ഇനിയിപ്പോ ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ പറ്റില്ലെന്നും അയാളുടെ മകനോട് ചോദിച്ചാൽ അറിയാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം വീണ മാസപ്പപ്പടി വാങ്ങിയെന്നത് സംബന്ധിച്ച രേഖകൾ എല്ലാം ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തെ മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കിയിരുന്നു. ബില്ലിന്റെ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് സ്പീക്കറുടെ റൂളിങ്. 2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെ സ്പീക്കർ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചർച്ചയിൽ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ സംസാരിച്ചത്.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage