തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയെ അവഗണിക്കുന്നത് ഒന്നും ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോടതിയെ വെല്ലുവിളിച്ചിട്ടില്ല. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം ഉറപ്പ് വരുത്തിക്കൊണ്ടും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തിക്കൊണ്ടും മുന്നോട്ട് പോകും. ആരെയും വെല്ലുവിളിക്കുന്നതല്ല നിലപാടുകളെന്ന് മന്ത്രി പറഞ്ഞു
തമിഴ്‌നാടുമായി ചര്‍ച്ച നടത്തി മാത്രമേ മുന്നോട്ട് പോകുകയുള്ളു. ജനുവരി 5ന് തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ നയ പ്രഖ്യാപനത്തില്‍ 152 അടിയാക്കുമെന്ന് ഉണ്ടായിരുന്നു. കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചത്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തി തന്നെ മുന്നോട്ട് പോകും’- റോഷി അഗസ്റ്റിന്‍ പറഞ്ഞു. നയപ്രഖ്യാപനത്തിൽ ഉള്ളത് ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ മാത്രമാണ്. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. തർക്കം ഉണ്ടാകേണ്ട സാഹചര്യം ഇവിടെയില്ല. തെറ്റിധാരണകൾ അവസാനിക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…