ഐസ്വാൾ: ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെയാണ് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാംഗവർണർ പി.എസ് ശ്രീധരൻ പിള്ള.
സാമൂഹ്യ സേവനവും ആത്മീയതയിൽ ഊന്നിയ മനുഷ്യ നിർമ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാർത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്.
എഴുത്തിന്റെ വീഥിയിൽ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നൽകിയിരുന്നഎന്നും 2016 ൽ ചെങ്ങന്നൂരിൽ താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ തന്റെ പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹം തയ്യാറായത് ഓർക്കുന്നു എന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ജീവിതത്തിലുടനീളം തളർച്ച യറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്ത എന്നും കൊറോണ ശമിച്ച ശേഷം മിസോറാമിൽ വരാമെന്നും രാജ്ഭവനിൽ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതിൽ തനിക്ക് വേദനയുണ്ട് എന്നും
ഡോ: ജോസഫ് മാർ മെത്രാപ്പൊലീത്തയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്ന വേളയിൽ അദ്ദേഹം പറഞ്ഞു.
ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ അവിശ്വാസ…
ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം
തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…