ദില്ലി: രാജ്യത്ത് മങ്കി പോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആദ്യമായി സ്ത്രീയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലും ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ത്യയിൽ ആദ്യമായി മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. രാജ്യത്ത് നിലവിൽ 9 കേസുകളാണ് പോസിറ്റീവായത്.
കേരളത്തിൽ നാല് കേസുകളാണുള്ളത്. ഒരാൾ സ്ത്രീയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർക്ക് മാത്രമാണ് വിദേശയാത്ര പശ്ചാത്തലമുള്ളത്. ബാക്കിയുള്ളവർക്ക് രോഗം എങ്ങനെ ബാധിച്ചു എന്ന കാര്യം ഇതുവരെയും വ്യക്തമല്ല. മങ്കിപോക്‌സ് വൈറസ് വ്യാപിക്കുന്നതിന്റെ ലക്ഷണം ആണെന്നും ജാഗ്രത പാലിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം മങ്കിപോക്‌സ് പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…