പാലക്കാട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള റൈസ് മില്ലാണ് ആലത്തൂർ മോഡേൺ റൈസ് മിൽ. പതിനഞ്ച് വർഷം മുൻപ് മൂന്ന് കോടി രൂപ മുടക്കി നിർമിച്ച മില്ലാണ് പൂട്ടിയതിന് പിന്നാലെ ഇപ്പോൾ നാശത്തിന്റെ വക്കിലായിരിക്കുന്നത്. സർക്കാർ മേഖലയിൽ സ്ഥാപിച്ച മില്ലാണ് പ്രവർത്തന രഹിതമായത്.
മില്ലിന്റെ ഉദ്ഘാടനം നടന്നത് 2008 ജനുവരി ഒന്നിനായിരുന്നു. ആലത്തൂർ ദേശീയപാതയിലെ ആറേക്കറിലാണ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയിൽ മിൽ സ്ഥാപിച്ചിരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത മില്ല് നാല് മാസത്തിനുള്ളിൽ തന്നെ പൂട്ടി. തുടർന്ന് 2018-ൽ അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ 25 ലക്ഷം രൂപ മുടക്കി മില്ല് നവീകരിച്ചു. എങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ മില്ല് വീണ്ടും പൂട്ടി.
കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ നെല്ലുത്പാദനം ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണുള്ളത്. ഇവിടങ്ങളിലെ കർഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്‌ക്ക് കൈമാറി റേഷൻകടകളിലൂടെ നൽകുകയായിരുന്നു മില്ലിന്റെ ലക്ഷ്യം. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ സൊസൈറ്റികളിലൂടെ നെല്ല് ശേഖരിക്കാൻ സാധിച്ചില്ല. അതുമാത്രമല്ല അരി ഉത്പന്നങ്ങളാക്കി മാർക്കറ്റിലെത്തിക്കാനും കഴിയാതെ വരികയുമായിരുന്നു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…